2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച

ഭാരതത്തില്‍ ഒളിമ്പിക്സ് നടത്തിയ വര്‍ഷമേത് ?എവിടെ വെച്ച് ?

പൊതു വിജ്ഞാനം പോരാ അല്ലെ ?


സുല്ലിട്ടെങ്കില്‍ ഞാന്‍ പറയാം , 2010 ല്‍ ഡല്‍ഹിയില്‍ വെച്ചാണ് ഭാരതത്തില്‍ ഒളിമ്പിക്സ് നടത്തിയത് .....
ഒളിമ്പിക്സ് എന്ന മഹത്തായ കായിക മാമാങ്കമല്ല , ' അഴിമതി ഒളിമ്പിക്സ് ' എന്ന പള്ളവീര്‍പ്പിക്കല് മാമാങ്കം .
അതെ , ഭാരതത്തിന്റെ യശസ്സുയര്‍ത്തുമെന്നു നമ്മള്‍ കരുതിയ കോമണ്‍ വെല്‍ത്ത് ഗയിംസിനെപ്പറ്റിയാണ്‌ പറഞ്ഞു വരുന്നത് ....... അതിന്റെ സംഘാടകര്‍ സ്വന്തം കീശ മാത്രം വലുതാക്കി ലോകത്തിനു മുന്‍പില്‍ ശത കോടിയിലേറെ വരുന്ന ഭാരതീയരെ നാണം കെടുത്തിയ കഥ ...... കായിക മേളയില്‍ ഓടിയതും ചാടിയതും നീന്തിയതും ഗുസ്തി പിടിച്ചതുമൊന്നും കായിക താരങ്ങളല്ല ........... വന്‍കിട കമ്പനികള്‍ .......... അഴിമതിയില്‍ സ്വര്‍ണം നേടാന്‍ ......

ഈ കായികമേളയില്‍ നടന്ന അഴിമതിയെപറ്റി സീ . എ .ജി . റിപ്പോര്‍ട്ടിലുള്ള പരാമര്‍ശമാണ് ഈ രചനയ്ക്ക് ആധാരം .... കായിക മേളയുടെ അനുബന്ധ കരാറുകള്‍ വഴിയാണ് സംഘാടക സമിതി അധ്യക്ഷനായ സുരേഷ് കല്‍മാഡിയും കൂട്ടരും കോടികളുടെ അഴിമതി നടത്തിയത് . ഇന്ന് സി . എ . ജി റിപ്പോര്‍ട്ട്‌ പാര്‍ലമെന്റ് മുന്‍പാകെ വെയ്ക്കുന്നു .........കുറച്ചു ഒച്ചപ്പാട് മാത്രം .അല്ലാതെ ഒരു ചുക്കും സംഭവിക്കില്ല .

ചക്കരക്കുടത്തില്‍ കയ്യിട്ടു നക്കിയവര്‍ അഴിക്കുള്ളില്‍ പോലും മുന്തിയ പഞ്ചനക്ഷത്ര ഹോട്ടലിലെ സൌകര്യങ്ങള്‍ ആസ്വദിച്ചു സസുഖം വാഴുന്നു ..............
അവര്‍ക്ക് 'മറവി ' അനുഗ്രഹമാകുന്ന കാഴ്ചയും നമ്മള്‍ കണ്ടു കഴിഞ്ഞു ...... ഇനി എന്തെല്ലാം .....

മുരളി ; മലയാള സിനിമയുടെ ദേവമുരളി..............

മുരളി ; മലയാള സിനിമയുടെ ദേവമുരളി..............


അതില്‍ മീട്ടിയ ഓരോ കീര്‍ത്തനങ്ങളും ( കഥാപാത്രങ്ങള്‍ ) മലയാളികള്‍ നെഞ്ചിലേറ്റി ...............
പൌരുഷം , വിരഹം, ദീനത , വേദന തുടങ്ങിയ രാഗങ്ങള്‍ ( ഭാവങ്ങള്‍ ) അതീവ ഹൃദ്യമായി ആലപിച്ച മഹാരഥന്‍ ........... പ്രണാമം ................
സിനിമ മരിക്കാത്തിടത്തോളം മുരളി , താങ്കള്‍ അമരന്‍ .......... മലയാളികളുടെ ഇടനെഞ്ചില്‍

'മണിമല കല്യാണിക്ക് 'മദമിളകി മണിമലയാര്‍ കര കവിഞ്ഞൊഴുകുന്നു .......... കഴിഞ്ഞ ദിവസങ്ങളായി പെരുമഴയായിരുന്നു ........... ഞങ്ങളുടെ നാടിന്റെ ജീവനാഡി ......


'മണിമല കല്യാണിക്ക് 'മദമിളകി

മണിമലയാര്‍ കര കവിഞ്ഞൊഴുകുന്നു .......... കഴിഞ്ഞ ദിവസങ്ങളായി പെരുമഴയായിരുന്നു ...........
ഞങ്ങളുടെ നാടിന്റെ ജീവനാഡി ................ എല്ലാമെല്ലാം ........... പക്ഷെ അവള്‍ക്കു മഴക്കാലത്ത് മദമിളകും............ നാട്ടുകാരെ വട്ടം ചുറ്റിക്കും ............ സാരമില്ല ഇത്തിരി കുറുമ്പ് നല്ലതാണ് ........... റോഡായ റോഡും .......... തോടായ തോടും ............വയലായ വയലും .......... എല്ലാം അവള്‍ കൈയ്യടക്കിയിരിക്കുന്നു ........... എന്തെല്ലാം പിഴുതെറിയുമെന്നു ആര്‍ക്കറിയാം ............. ചില വീടിന്റെ പടിക്കല്‍ പോലും അവള്‍ എത്തി ചിന്നം വിളിച്ചു നില്‍ക്കുന്നു .......... വീട്ടുകാര്‍ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറുന്നു ...........കുളത്തൂര്‍മൂഴി പാലത്തില്‍ നിന്ന് അവളുടെ വികൃതികള്‍ ഞങ്ങള്‍ കാണുന്നു .............

2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

ഇന്ന് ഹിരോഷിമാ ദിനം

തിന്മയുണ്ടെങ്കിലേ നന്മയ്ക്ക് നിലനില്‍പ്പുള്ളൂ ..........
നന്മയുടെ പ്രാധാന്യം എല്ലാവര്‍ക്കും മനസ്സിലാവൂ ............

ചിന്തിച്ചു നോക്കൂ , ലോകത്തിന്റെ ഏതു ഭാഗത്തായാലും തമ്മില്‍ തല്ലുന്ന ആളുകള്‍ ഒരു ഭീകരാക്രമണമോ കൂട്ടക്കൊലയോ മറ്റു അതിക്രമങ്ങളോ ഉണ്ടാകുമ്പോള്‍ ഒത്തൊരുമയോടെ തിന്മയെ എതിര്‍ക്കുന്നു ...
കുറച്ചു നാളത്തേക്കെങ്കിലും...... വീണ്ടും പഴയപടി അടി പിടി , ....... മറ്റൊരു പ്രശ്നം ഉണ്ടാകുന്നത് വരെ ....

ഹിരോഷിമയും , നാഗാസാക്കിയും വേള്‍ഡ് ട്രേഡ് സെന്റെര്‍ ആക്രമണവും , മുംബെയും എല്ലാം ഇത് തെളിയിക്കുന്നു ..........

ഇന്ന് ഹിരോഷിമാ ദിനം ............ ഒരു 'കൊച്ചു കുട്ടി' ( ലിറ്റില്‍ ബോയ്‌ ) മഹാ ഭീകരനായി ഒരു നഗരത്തെയും തലമുറകളെയും പൊള്ളിച്ചത് ...........

അണിചേരാം നമുക്ക് ............... തിന്മയ്ക്കെതിരായ പോരാട്ടത്തില്‍ .......... അണമുറിയാതെ ...........

2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

എന്‍ഡോസള്‍ഫാന്‍ വിഷയം മറ്റൊരു ടു .ജി . സ്പെക്ട്രമോ ?



എന്‍ഡോസള്‍ഫാന് നിരോധനം ഏര്‍പ്പെടുത്താത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി മറ്റൊരു വലിയ അഴിമതിയുടെ ( പൂജ്യംവെട്ടു കളി ) സൂചനയല്ലേ നല്‍കുന്നത് . കാസര്‍ഗോട്ടെ നമ്മുടെ കൂടപ്പിറപ്പുകള്‍ അനുഭവിക്കുന്ന ദുര്‍വിധി ഇനിയാര്‍ക്കും ഉണ്ടാകാതിരിക്കാന്‍ നമ്മെക്കൊണ്ട് ആവുന്നത് ചെയ്യാം ......... അധികാരികളുടെ കണ്ണ് തുറപ്പിക്കാം ..............

കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയില്‍ പുതുമുഖം

സെക്രട്ടേറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കാനെത്തിയ ഇയാള്‍ ഉമ്മന്‍ചാണ്ടിയെ ഓഫീസിലെ കസേരയില്‍ എത്തി ഫോണ്‍ ചെയ്യാന്‍ തുടങ്ങുകയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയെത്തി ആരാണെന്ന് ചോദിച്ചപ്പോള്‍ 'ആം പ്രൈം മിനിസ്റ്റര്‍ ഓഫ് ഇന്ത്യ' എന്നായിരുന്നു ഇയാളുടെ മറുപടി. ഉടന്‍ തന്നെ പോലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. ഊളമ്പാറയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ചന്ദ്രന്‍

2011, ഓഗസ്റ്റ് 3, ബുധനാഴ്‌ച

എത്ര കോയിന്‍ കിട്ടും മോനെ

കഴിഞ്ഞ ദിവസം വീട്ടിലേയ്ക്ക് വന്നപ്പോള്‍ അച്ഛന്‍ സിറ്റ് ഔട്ടില്‍ ഇരുന്നു പത്രം വായിക്കുന്നു . അഞ്ച് കോടി രൂപ സമ്മാനമുള്ള ഓണം ബംബര്‍ ലോട്ടറി എടുത്തെന്ന് ഞാന്‍ പറഞ്ഞു . ഉടന്‍ അടുക്കളയില്‍ നിന്ന് വന്നു ഒരശരീരി -" എത്ര 'കോയിന്‍ ' കിട്ടും മോനെ ?"- അമ്മയാണ് , എത്ര പവന്‍ സ്വര്‍ണം വാങ്ങാന്‍ പറ്റും എന്നറിയാര്‍ . പൊന്നും വില എന്നതു അക്ഷരാര്‍ത്ഥത്തില്‍ സത്യമായിരിക്കുന്നു . എന്തൊരു അന്തം വിട്ട പോക്കാണ് , സ്വര്‍ണ വില . ദാ ഇന്ന് ഗ്രാമിന് എഴുപത് രൂപ കൂടി , പവന് റെക്കോറ്ഡ് വിലയായ 17960 രൂപയിലെത്തിയിരിക്കുന്നു .............. എങ്ങോട്ടാണെങ്ങോട്ടാണീത്തിടുക്കം !

ബസ് ചാര്‍ജ് വര്‍ധന

തിങ്കളാഴ്ച മുതല്‍ ബസ്‌ ചാര്‍ജ് വര്‍ധിക്കും . മിനിമം അഞ്ചു രൂപ .........
അതോടൊപ്പം യാത്രക്കാരുടെ സുരക്ഷിതത്വവും സൌകര്യവും വര്‍ദ്ധിച്ചിരുന്നെങ്കില്‍ , ബസ് ജീവനക്കാരുടെ പെരുമാറ്റം കുറച്ചുകൂടി മയപ്പെട്ടിരുന്നെങ്കില്‍ ................ മിനിമം ആവശ്യം അത്രയുമേയുള്ളൂ -
വെറുതെ മോഹിക്കുവാന്‍ മോഹം ...........
( വിദ്യാര്‍ത്ഥികള്ക്ക് ആശ്വാസം ( അതോ രക്ഷിതാക്കള്‍ക്കോ !) അവരുടെ നിരക്ക് കൂടില്ല നിരക്ക്

2011, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

വിദ്യാര്‍ഥിമിത്ര സര്‍ക്കാര്‍



വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടതില്ലെന്നു ഇന്ന് നടന്ന യു . ഡി . എഫ് . യോഗത്തില്‍ ധാരണയായി . രാഷ്ട്രീയ വന്‍ നദികളുടെ ചില കൈവഴികള്‍ ( വിദ്യാര്‍ഥി സംഘടനകള്‍ - ചില നേതാക്കള്‍ക്ക് അധ്യാപകരാനുള്ള 'ചര്‍മകാന്തി ' ഉണ്ടെന്ന കാര്യം തല്‍ക്കാലം വിസ്മരിക്കാം ) അതിരു വിട്ട് കവിഞ്ഞൊഴുകുമെന്ന് സര്‍ക്കാരിന് ഭയമുള്ളത് കൊണ്ടെന്ന് പരസ്യമായ രഹസ്യം . രണ്ട് മാസം പോലും പ്രായമാകാത്ത 'പിഞ്ചു കുഞ്ഞിന് 'ഒഴുക്കിനെതിരെ നീന്താന്‍ പോയിട്ട് കൈകാലിട്ടടിക്കാന്‍ പോലുമാവില്ല എന്ന തിരിച്ചറിവില്‍ നിന്നുണ്ടായ വിട്ടുവീഴ്ച അവരുടെ പ്രസംഗവും പ്രവൃത്തിയും തന്നില്‍ ദ്രുവങ്ങളേക്കാള് അകലം അണ്ണാ ഹസ്സാരെയ്ക്ക് പൊതു ജന നന്മയില്‍ താല്പര്യമുണ്ട് . അതാണ്‌ കക്ഷിയുടെ ലക്ഷ്യവും . ലക്‌ഷ്യം പക്ഷെ മാര്‍ഗത്തെ സാധൂകരിക്കുന്നു . കൂടുതല്‍ പിന്തുണ സംഘടിപ്പിക്കാന്‍ പണക്കാരെ കൂട്ട് പിടിക്കാതെ മറ്റൊരു വഴിയില്ല
കാനനഛായയിലാടുമേയ്ക്കാന്‍ ഞാനും വരുന്നിതാ നിങ്ങള്‍കൂടെ ഇത് ലോക സ്നേഹം

കണ്ണിനു പകരം കണ്ണ് വേണ്ട - ഇറാനില്‍ നിന്ന് ഒരു റമദാന്‍ നന്മ



പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് മുഖത്തു ആസിഡ് ഒഴിച്ച് കാഴ്ച നശിപ്പിച്ച അക്രമിക്ക് മാപ്പ് നല്‍കിക്കൊണ്ട് ഇറാനിലെ ഒരു പെണ്‍കുട്ടി നന്മയുടെയും പൊറുക്കലിന്റെയും മാതൃക നല്‍കിയിരിക്കുന്നു

അണ്ണന്‍ ഉടക്കില്‍


അണ്ണാ അണ്ണാ പിന്നേം ഒടക്കാന്നോ ? നമ്മുടെ പാവം മനോമോഹനജീയോടു എന്താ ഇത്ര വിരോധം ? പുള്ളിക്കാരന്‍ വിദേശത്തു പോയി വരുമ്പോള്‍ തലപ്പാവിനടിയില്‍ പവിഴവും രത്നവും ഒളിപ്പിച്ചു കടത്തുമെന്ന് വിചാരിച്ചാണോ ? അതോ നിരാഹാര കുത്തിയിരിപ്പിനു സ്ഥലം നല്‍കാത്തതിന്റെ
കലിപ്പോ ...........? അണ്ണന്റെ ഒരു കാര്യം !

കര്‍ണാടകയില്‍ ഒന്‍പത് യുവാക്കളെ തല്ലിക്കൊന്നു


കര്‍ണാടകത്തിലെ ചിക്കബല്ലപ്പൂരില്‍ മോഷണക്കുറ്റം ആരോപിച്ചു നാട്ടുകാര്‍ ഒന്‍പത് യുവാക്കളെ തല്ലിക്കൊന്നു . തങ്ങള്‍ നിരപരാധികളാണ് എന്നു പറഞ്ഞു നിലവിളിച്ച യുവാക്കളെ വടിയും മറ്റുമുപയോഗിച്ച് നിര്‍ദാക്ഷിണ്യം തല്ലിക്കൊല്ലുകയാരിരുന്നു .ഗ്രാമത്തില്‍ മോഷണം വര്ധിച്ചത്തിനെത്തുടര്‍ന്നു നാട്ടുകാര്‍ അതിനു തടയിടാന്‍ സംഘടിച്ചിരുന്നു. അപ്പോഴാണ്‌ നാലര ലക്ഷം രൂപയുമായി കാറില്‍ വന്ന യുവാക്കളെ നാട്ടുകാര്‍ കശാപ്പു ചെയ്തത് . ജീവനെടുക്കുവാന്‍ ആര്‍ക്കാണ് അധികാരം ?

2011, ജൂലൈ 26, ചൊവ്വാഴ്ച

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തില്‍


സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക് ...........
ആരാണുത്തരവാദി ; സര്‍ക്കാരോ കെ . ജി .എം . . -എന്ന സംഘടനയോ?
പാവങ്ങള്‍ എന്ത് പിഴച്ചു ? അവര്‍ക്ക് ചികിത്സ നല്‍കേണ്ടത് ഡോക്ടര്മാരുടെ കടമയും അതു ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരുമാണ് . നിസംഗതയും പിടിവാശിയും വെടിയൂ , ദയവായി

2011, ജൂലൈ 24, ഞായറാഴ്‌ച

2011, ജൂലൈ 1, വെള്ളിയാഴ്‌ച

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിധി ശേഖരം

മാരന്‍ എന്ന മാരണം




കേന്ദ്ര
ടെക്സ്റ്റയില്‍സ് മന്ത്രി ദയാനിധി മാരനും പ്രധാനമന്ത്രിയെ സംബന്ധിച്ച് മാരണം തന്നെയായി മാറി . കുടുംബ വ്യവസായങ്ങള്‍ക്ക് വഴി വിട്ട സഹായം ചെയ്തു എന്നാണു ആരോപണം . കസേര തെറിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേള്‍വി .

2011, ജൂൺ 25, ശനിയാഴ്‌ച

മുദ്രാവാക്യം


"ബിവറേജസേ, മൂരാച്ചി നിന്നെപ്പിന്നെ കണ്ടോളാം .............. നിന്നെപ്പിന്നെക്കണ്ടോളാം..........."

"പൊരിവെയിലത്തും പെരുമഴയത്തും
ക്യൂവില്‍ നിന്ന് തളര്‍ന്നല്ലോ "


( .റ്റി .എം . ബാറില്‍ സ്റ്റോക്ക് തീരുന്നത് വരെ മാത്രം )

' കുടി 'പ്പള്ളിക്കൂടം











വാഹനങ്ങള്‍ പരമാവധി വേഗം കുറച്ചു പോവുക .'കുടി' പ്പള്ളിക്കൂടം അരികെ ! 'കുട്ടികള്‍ക്ക്' ശല്യം ഉണ്ടാക്കരുത് !

കുടിയന്‍സ് മാഹാത്മ്യം





വാര്‍ത്ത : ഇന്ധന വില കൂടും , മദ്യവില കൂടില്ല !

കുടിയന്‍സ് : സര്‍ക്കാരിനെ തീറ്റിപ്പോറ്റുന്നതാരാ, ഞങ്ങളാ .
അതായത് ഒരു പരസ്പര സഹായ സഹകരണ സംഘം.
രണ്ടു കൂട്ടരും നന്ദിയുള്ളവരാ, കേട്ടോ

സ്വാശ്രയം : പുകയുന്ന അഗ്നിപര്‍വ്വതം


സ്വാശ്രയ മെഡിക്കല്‍ -എഞ്ചിനിയറിംഗ് പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും മാനേജ്മെന്‍റുകളും തമ്മിലുള്ള വടം വലി തുടരുന്നു .50 : 50 അനുപാതത്തില്‍ സീറ്റുകള്‍ വിഭജിക്കാമെന്നാണ് സര്‍ക്കാര്‍ പക്ഷം . പക്ഷെ മറുകക്ഷികള്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല .വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലും . വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം അക്രമത്തില്‍ കലാശിക്കുന്നു ........... എല്ലാവരും ചോദിക്കുന്നു - എന്താണൊരു പോംവഴി ?

പുതിയ വാര്‍ത്ത :-

സ്വന്തം നിലയില്‍ മുഴുവന്‍ സീറ്റിലേക്കും പ്രവേശനം നടത്തും ,3 . 5 ലക്ഷം രൂപ ഓരോ സീറ്റിനും -മാനേജ്മെന്‍റ് അസ്സോസ്സിയേഷനുകള്‍

30-06-2011 : സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 50 % പി .ജി . സീറ്റുകളില്‍ സംസ്ഥാന സര്‍ക്കാരിന് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാമെന്നു ഹൈക്കോടതി വിധി. 50 % സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരെ ക്രിസ്ത്യന്‍ മാനേജ്മെന്‍റുകളും പരിയാരം ഭരണ സമിതിയും സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ് . ടി സീറ്റുകളില്‍ മാനേജ്മെന്റുകള്‍ സ്വന്തം നിലയില്‍ പ്രവേശനം നല്‍കിയ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍


വിലകൂട്ടുമ്പോള്‍ ഇന്ധനം നിറയ്ക്കുന്നവര്‍ .














പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു . കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സ്വകാര്യ ബസ്‌ സമരം പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു . പ്രതിപക്ഷ പാര്‍ട്ടികള്‍ ഹര്‍ത്താലിനൊരുങ്ങുന്നു . ആകെപ്പാടെ ഒരു ഉത്സവ പ്രതീതി .എന്ത് വന്നാലും ജനത്തിന്‍റെ നെഞ്ചത്തോട്ട്. രാഷ്ട്രീയക്കാരല്ലാത്തവരെ ഹാ നിങ്ങള്‍ക്ക് ദുരിതം !

2011, ജൂൺ 24, വെള്ളിയാഴ്‌ച

സിലണ്ടര്‍ ഭൂതം വീണ്ടും !




മാധ്യമ പ്രവര്‍ത്തകന്‍ :സാധാരണക്കാര്‍ക്കിടയില്‍ തീ കൊളുത്തിയുള്ള ആത്മഹത്യകള്‍ കൂടി വരികയാണല്ലോ?
കേന്ദ്ര ധന മന്ത്രി : അതിനു തടയിടാനല്ലേ ഇടയ്ക്കിടെ ഞങ്ങള്‍ ഇന്ധന വില കൂട്ടുന്നത്‌ !!!



വാര്‍ത്ത -

കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില വീണ്ടും കൂട്ടി . പാചകവാതക സിലണ്ടറിനു 50 രൂപയും ഡീസല്‍ ലിറ്ററിന് 3 രൂപയും മണ്ണെണ്ണയ്ക്ക് ലിറ്ററിന് 2 രൂപയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത് .

സ്ത്രീകളുടെ ക്ഷമ പരീക്ഷിക്കപ്പെടുമ്പോള്‍













































ചിത്രങ്ങള്‍ക്ക് കടപ്പാട് : ചങ്ങതിമാരോട്

2011, ജൂൺ 23, വ്യാഴാഴ്‌ച

കൊച്ചി സ്മാര്‍ട്ടാകുന്നു


കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യ ഘട്ടം ഒക്ടോബറില്‍ തുടങ്ങി ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ തിരുവനന്തപുരത്ത് മുഖ്യ മന്ത്രിയുടെ രക്ഷാധികാരിത്ത്വത്തില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു .250 ഏക്കറില്‍ ബഹു സേവന സെസ്സായിട്ടാണ് പദ്ധതി തുടങ്ങുന്നത് .ബാങ്കിംഗ് , മീഡിയ, ഗവേഷണം തുടങ്ങി . റ്റി .ഇതര വ്യവസായങ്ങളും ഇതോടെ തുടങ്ങാന്‍ സാധിക്കും .ടീ കോം കമ്പനിയാണ് സ്പോണ്‍സര്‍മാര്‍.

ലോക്പാല്‍ വെള്ളം ചേര്‍ക്കാതെ വിപണിയിലെത്തുമോ ?





രാജ്യത്തെ
ഭരണ-നീതിനിര്‍വഹണ വ്യവസ്ഥിതിയ്ക്ക് മുകളില്‍ അവയുടെ മേല്‍ നിയന്ത്രണാധികാരമുള്ളതും രാഷ്ട്രീയ -ഉദ്യോഗസ്ഥ തലങ്ങളിലെ അഴിമതി തടയാന്‍ ചുമതലപ്പെട്ടതുമായ ഉന്നത സമിതിയാണ് ജനലോക്പാല്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് .പ്രധാനമന്ത്രിയും സുപ്രീം കോടതിയും പോലും അഴിമതിവിരുദ്ധനിയമത്തിന്‍റെ പരിധിയില്‍ വരണമെന്നാണ് ലോക്പാല്‍ ബില്ലിന്‍റെ സൂത്രധാരനായ ഗാന്ധിയന്‍ അണ്ണാ ഹസാരെയുള്‍പ്പെടുന്ന പൌസമൂഹ പ്രതിനിധികളുടെ പ്രധാന ആവശ്യം .എന്നാല്‍ ഭരണഘടനയ്ക്കും നിയന്ത്രണങ്ങള്‍ക്കും അതീതമായ ലോക്പാല്‍ നിലവില്‍ വന്നാല്‍ അതു സമാന്തര ഭരണ -നീതി നിര്‍വഹണ സംവിധാനമാകുമെന്നാണ് സര്‍ക്കാര്‍ പ്രതിനിധികളുടെ മറുവാദം.

പൊതു ജനത്തിനു കടിപിടിയിലൊന്നും ഒട്ടും താല്പര്യമില്ല . ഒന്ന് മാത്രം , അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുര്‍വിനയോഗവും പൂര്‍ണമായും തടയണം .അതു പക്ഷെ , രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടുകൊണ്ടാവരുത് . പുതിയ തരം അടിയന്തരാവസ്ഥക്ക്‌ മാത്രമേ ഇത്തരം നിയന്ത്രണങ്ങള്‍ കാരണമാകൂ .ദേശവ്യാപകമായ സംവാദങ്ങളും ചര്‍ച്ചകളും വഴി സമവായത്തിലെത്താന്‍ നമുക്ക് സാധിക്കട്ടെ .


2011, ജൂണ്‍ 24

ശക്തമായ അഴിമതിവിരുദ്ധ നിയമത്തിനു രൂപം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനു ഈ ആഗസ്റ്റ്‌ 15ന് മുമ്പ് സാധിച്ചില്ലെങ്കില്‍ പിറ്റേന്ന് മുതല്‍ നിരാഹാരമെന്ന് അണ്ണാ ഹസാരെ

ജൂലൈ 1 : പ്രധാനമന്ത്രിയും ലോക്പാല്‍ പരിധിയില്‍ വരുന്നതിനോട് യോജിക്കുന്നെന്നും എന്നാല്‍ നീതിന്യായ വ്യവസ്ഥിതി സ്വതന്ത്രമായിരിക്കണമെന്നും മന്‍മോഹന്‍ സിംഗ് .

2011, ജൂൺ 21, ചൊവ്വാഴ്ച

മൂലമറ്റം പവര്‍ ഹൌസില്‍ പൊട്ടിത്തെറി : 2 എന്‍ജിനിയര്‍മാര്‍ക്ക് ഗുരുതരമായ പൊള്ളല്‍






മൂലമറ്റം പവര്‍ ഹൌസിലെ ജനറേറ്റിംഗ് സിസ്റ്റത്തിലെ കണ്‍ട്രോള്‍ പാനല്‍ പൊട്ടിത്തെറിച്ചു.യുവ വനിതാ അസിസ്റ്റന്‍റ് എന്‍ജിനിയര്‍ മെറിന്‍ ഐസക്കിനും സബ് എന്‍ജിനിയര്‍ കെ .എസ് . പ്രഭയ്ക്കും ഗുരുതരമായ പൊള്ളലേറ്റു.

അപകടകാരണം കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട അന്വേഷണകമ്മീഷന്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി .


ജൂണ്‍ 25 :മെറിന്‍ ഐസക്‌ ഇന്ന് രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു . സംസ്കാരം നാളെ .

ജൂണ്‍ 29: സബ് എന്‍ജിനിയര്‍ കെ .എസ് . പ്രഭയും മരിച്ചു .

മരിച്ചവരുടെ കുടുംബത്തിനു 2 ലക്ഷം രൂപ വീതം സര്‍ക്കാര്‍ സഹായം .

കനിമൊഴിക്ക് ജാമ്യം കിട്ടാക്കനി




















2
ജി സ്പെക്ട്രം അഴിമതിക്കേസില്‍ രാജ്യസഭാ എം .പി. ആയ കനിമൊഴിക്കും കെ .ടി .വി യുടെ എം .ഡി . ശരത് കുമാറിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചു . തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം .കരുണാനിധിയുടെ മകളും എഴുത്തുകാരിയുമാണ് കനിമൊഴി . കേന്ദ്ര ടെലികോം മന്ത്രി . രാജയും വ്യവസായ പ്രമുഖരും ഉള്‍പ്പെടെയുള്ള പ്രതികള്‍ കനിമൊഴിയോടൊപ്പം ഇപ്പോള്‍ തീഹാര്‍ ജയിലിലാണ്. മെയ്‌ 20 ന് വിചാരണക്കോടതി ജാമ്യാപേക്ഷ തള്ളിയപ്പോഴാണ് ഇവര്‍ ജയിലിലായത് . അഴിമതിക്കഥകളിലെ കോടിക്കണക്കില്‍ ചേര്‍ക്കപ്പെട്ട പൂജ്യങ്ങളുടെ ആധിക്യം കോടതിയെപ്പോലും അമ്പരപ്പിച്ചു.

സാധാരണക്കാരന്‍റെ അഭിപ്രായം :

പൂജ്യം കണ്ടുപിടിച്ചത് ഭാരതീയരായതിനാല്‍ അതിനു വംശനാശ ഭീഷണി വരാതെ നോക്കേണ്ടത് നമ്മുടെ കടമയല്ലേ . അതുകൊണ്ട് ഭാരതീയരെ ലോകത്തിനു മുമ്പില്‍ നാണം കേടുത്താതിരിക്കാനാണ് 'പഴ'മൊഴിയും(കനി=പഴം) കൂട്ടരും അഹോരാത്രം യത്നിച്ച് ഒന്നിന് ശേഷമുള്ള പൂജ്യങ്ങള്‍ എണ്ണാനാവാത്തവിധം പെരുക്കിയത് .ഇവരെ എങ്ങനെ ആദരിക്കും നമ്മള്‍ ; പൊന്നാട അണിയിച്ചോ ഫോട്ടോയില്‍ പൂമാല ചാര്‍ത്തിയോ ? നിങ്ങള്‍ തീരുമാനിക്കൂ ...........

ചോദ്യം : മേല്‍ പടത്തിലെ പൂജ്യങ്ങള്‍ എണ്ണിക്കഴിഞ്ഞോ? ഇല്ലെങ്കില്‍ ആ സംഖ്യ എത്രയെന്നു കേട്ടോളൂ - പതിനേഴു ലക്ഷത്തി അറുപതിനായിരം കോടി രൂപാ !!!
രാജ്യത്തിനുണ്ടായ നഷ്ടം , ഈ ഇടപാടില്‍ മാത്രം ........

സമ്പത്ത് കസ്റ്റഡി മരണം : മൂന്ന് പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്





പുത്തൂര്‍ ഷീല വധക്കേസിലെ പ്രതിയായ സമ്പത്തിന്‍റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് രണ്ട് എസ് . .മാരുള്‍പ്പെടെ 3 പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു .

2011, ജൂൺ 19, ഞായറാഴ്‌ച

സ്നേഹപൂര്‍വ്വം അച്ഛന്


കലര്‍പ്പില്ലാത്തതാണ് അമ്മയുടെ സ്നേഹമെങ്കില്‍ അളവില്ലാത്തതാണ് അച്ഛന്‍റെ സ്നേഹം . കുഞ്ഞായിരിക്കുമ്പോള്‍ അച്ഛന്‍റെ ലാളനങ്ങള്‍, കൌമാരത്തില്‍ ശാസനങ്ങള്‍ , യൌവ്വനത്തില്‍ പിന്തുണ എല്ലാം എന്‍റെ വ്യക്തിത്വ വികസനത്തില്‍ നിര്‍ണായകമായിരുന്നു . ജീവിതത്തിന്‍റെ കനല്‍ വഴികളില്‍ കരുത്തും തണലുമായത് അച്ഛനായിരുന്നു .നന്ദി; ജീവിതക്കടലിന്‍റെ ആഴവും പരപ്പും ചുഴികളും പഠിപ്പിച്ചതിന് , എന്നെ ഞാനാക്കിയതിന്.

വായന മരിക്കില്ല; ഒരിക്കലും












വായനാ
ദിനാശംസകള്‍ ..........


എല്ലാദിവസവും പുസ്തകങ്ങള്‍ വായിക്കുന്നവരെ സംബന്ധിച്ച് ദിനത്തിന് പ്രത്യേകതയുണ്ടോ എന്നു നിങ്ങള്‍ ചോദിച്ചേക്കാം .തീര്‍ച്ചയായും ഉണ്ട് .സമയവും സാഹചര്യവും ഉണ്ടായിട്ടും ദിനപ്പത്രം പോലും മറിച്ച് നോക്കാത്ത എത്രയോ പേരെ നമ്മള്‍ കാണുന്നു .പുസ്തകം മറിച്ച് നോക്കാത്തവര്‍ അറിവില്‍ 'മരിച്ചു' പോയവരാണ്.അവരെ അറിവില്‍ ജീവിപ്പിക്കാന്‍ വായനാദിനാചരണ സന്ദേശം ഉതകുമെങ്കില്‍ എത്രയോ നല്ലതാണ് ; പതിനായിരം പുസ്തകങ്ങള്‍ തനിച്ചിരുന്നു വായിച്ചു തള്ളുന്നതിലും വലിയ പുണ്യമാണ് .

കെ .എല്‍ .മോഹന വര്‍മയുടെ നേതൃത്വത്തില്‍ അക്ഷരസ്നേഹികള്‍ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ വായനാ ദിനാചരണം നടത്തിയത് തികച്ചും ഹൃദ്യമായി.തിരക്കിന്‍റെ ലോകത്ത് വായിക്കാന്‍ ആര്‍ക്കും നേരമില്ല .എന്നാല്‍ ട്രെയിനും ബസും കാത്തിരിക്കുമ്പോഴും അവയില്‍ യാത്ര ചെയ്യുമ്പോഴും 'നേരം കൊല്ലാന്‍ ' മാസികയോ അന്തിപ്പത്രമോ ഉപാധിയായി തെരെഞ്ഞെടുക്കാത്തവര്‍ തുലോം വിരളം.ഈയൊരു വായനാസാധ്യത പരമാവധി ഉപയോഗപ്പെടുത്തുന്നത് കാലോചിതമാകുമെന്ന ചിന്ത വേറിട്ടതായി .


കുഞ്ഞുണ്ണി മാഷ്‌ എല്ലാവര്‍ക്കുമായി സൂക്ഷിച്ച അക്ഷര മിഠായി വിതരണം ചെയ്തു കൊണ്ട് നമുക്ക് ദിനത്തിന്‍റെ സന്തോഷം പങ്കുവെക്കാം-

"വായിച്ചാല്‍ വളരും ,
വായിച്ചില്ലെങ്കില്‍ വളയും "

തീച്ചുംബനം















"രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നു"
- ത് ഒക്ടോവിയോ പാസ്സിന്‍റെ നിരീക്ഷണം . കാനഡയിലെ വാന്‍കൂവറിലുള്ള സ്കോട്ട് ജോണ്‍സിനും അലെക്സാന്ദ്ര തോമസിനും വേണ്ടി ലോകം വഴിമാറിയപ്പോള്‍ ചുംബനത്തിന്‍റെ ശക്തി എല്ലാവരും തിരിച്ചറിയുന്നു . അപ്രതീക്ഷിതമായി ഒരു ' ഫ്രഞ്ച് കിസ്സ്‌' ലഭിച്ചത് പോലെ തരിച്ചു നില്‍ക്കുന്നു .

ഐസ് ഹോക്കി മത്സരത്തില്‍ സ്വന്തം ടീം തോറ്റപ്പോള്‍ അക്രമാസക്തരായ ആരാധകര്‍ അക്രമം അഴിച്ചു വിട്ടു . അവരെ തുരത്താന്‍ പോലീസ് നടപടി തുടങ്ങി . ഭയന്നോടിയ ഒരു ഫോട്ടോഗ്രാഫറുടെ ക്യാമറയില്‍
പോലീസിനും അക്രമികള്‍ക്കും ഉയരുന്ന തീയ്ക്കുമിടയില്‍ പരിസരം മറന്ന് നടുറോഡില്‍ പരസ്പരം പുണര്‍ന്നു കിടക്കുന്ന രണ്ട് കമിതാക്കള്‍ പതിഞ്ഞു .ഒരു സ്നാപ് ഷോട്ട് കൊണ്ട് അവര്‍ ലോക പ്രശസ്തരുമായി . റോഡില്‍ വീണു പോയ തന്‍റെ കാമുകിയെ ആശ്വസിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് കാമുകന്‍ പറഞ്ഞെങ്കിലും ആരും അതത്ര കാര്യമായി എടുത്തിട്ടില്ല. പുതിയ കാലത്തിന്‍റെ ലൈല -മജ്നു ,റോമിയോ -ജൂലിയറ്റുമാരായി അവര്‍ എടുത്തുയര്‍ത്തപ്പെട്ടു കഴിഞ്ഞു .

മൂന്നാര്‍ 'പൂച്ച ' കളിലെ പുലിയെ വി .എസ് . തള്ളിപ്പറഞ്ഞു
























മൂന്നാര്‍
ഭൂമി കൈയ്യേറ്റമൊഴിപ്പിക്കല്‍ ദൌത്യ സംഘത്തലവന്‍ സുരേഷ്കുമാറിനെ മുന്‍ മുഖ്യ മന്ത്രി വി .എസ് . അച്ചുതാനന്ദന്‍ തള്ളിപ്പറഞ്ഞതായി വാര്‍ത്ത .രവീന്ദ്രന്‍ പട്ടയങ്ങളുടെ പേരില്‍ പാര്‍ട്ടി ഓഫീസുകള്‍ ഒഴിപ്പിക്കാന്‍ ശ്രമിച്ചു എന്നും അയാളെ ചുമതലപ്പെടുത്താത്ത കാര്യങ്ങള്‍ ചെയ്തു വിവാദമുണ്ടാക്കിയതിനാലാണ് മൂന്നാര്‍ ദൌത്യം പരാജയപ്പെട്ടതെന്നും ആയിരുന്നു സുരേഷ് കുമാറിന്‍റെ പേരെടുത്തു പറയാതെയുള്ള വിമര്‍ശനം . മാധ്യമങ്ങളില്‍ ഇക്കാര്യം ചൂടുള്ള വാര്‍ത്ത ആയതോടെ വി. എസ് . ഇത് നിഷേധിച്ചു .മാധ്യമങ്ങളുടെ ഭാവനയാണിതെന്നു അദ്ദേഹം പ്രസ്താവിച്ചു.എന്തായാലും പൂച്ചകള്‍ക്കോ യജമാനനോ എലികളെ പിടിക്കാനായില്ലെന്നത് നഗ്നസത്യം .

2011, ജൂൺ 18, ശനിയാഴ്‌ച

വാര്‍ത്ത : ഗാന്ധിജിയുടെ കണ്ണട കാണാതായി


ആപ്പിള്‍ തിന്നവര്‍ ആപ്പില്‍







ഫ്ലാറ്റുകള്‍ നിര്‍മിച്ചു നല്‍കാമെന്ന ഉറപ്പില്‍ ഇടപാടുകാരെ വഞ്ചിച്ച് കോടികള്‍ തട്ടിയെടുത്തു മുങ്ങിയ ആപ്പിള്‍ എ ഡേ പ്രോപര്‍ട്ടീസ് ഉടമകളായ സാജു കടവിലാനും രാജീവ്‌ കുമാര്‍ ചെറുവാരയും കാഞ്ഞിരപ്പള്ളി കോടതിയില്‍ കീഴങ്ങി.ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു . ടി ഇടപാടുമായി ബന്ധപ്പെട്ട് നൂറ്റിയറുപതു കേസുകളാണ് ഇവര്‍ക്കെതിരെ നിലവിലുള്ളത് .കൊച്ചി പാലാരിവട്ടം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് .

ഇത്തിക്കണ്ണി സ്പീക്കിംഗ്:-

കേരളം
കണ്ടത്തില്‍ വെച്ചേറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പിന്‍റെ റെക്കോര്‍ഡ്‌ കോടികള്‍ക്കൊപ്പം ചുളുവില്‍ ചുള്ളന്മാര്‍ തട്ടിയെടുത്തിരിക്കുന്നു ! ഈ തല തിരിഞ്ഞ ആശയം ഉദിച്ച തലമണ്ട അപാരം. ചെറിയ ആപ്പിള്‍ പോര , മുഴുത്ത ചക്ക തലയില്‍ വീഴാതെ ഇങ്ങനൊന്നും ചിന്തിക്കാന്‍ പറ്റില്ല . സ്വന്തമായൊരു കൂരയെന്ന സ്വപ്ന സാക്ഷാത്കാരത്തിനായി സമ്പാദ്യം മുഴുവന്‍ നിങ്ങളെ ഏല്പ്പിച്ചവരുടെ കണ്ണീരിന്‍റെ വില നയാപ്പൈസ വ്യത്യാസമില്ലാതെ കൃത്യമായി നിങ്ങള്‍ക്ക് കിട്ടുമാറാകട്ടെ .

അപ്പിള്‍ കഷണം :

കൊച്ചിയിലെ ' കടവിലാന്‍ & ചെറുവാര ' ഫ്രൂട്ട് സ്റ്റാളില്‍ നിന്നും ആപ്പിള്‍ വാങ്ങി കഴിച്ചവര്‍ക്ക് തലചുറ്റലും ഛര്‍ദ്ദിയും, ചിലരുടെ തൊണ്ടയില്‍ ആപ്പിള്‍ കഷണം കുടുങ്ങി .

കമന്‍റ്:ദൈവാധീനം , അത്രേ സംഭവിച്ചുള്ളല്ലോ !