2011, ജൂൺ 25, ശനിയാഴ്‌ച

സ്വാശ്രയം : പുകയുന്ന അഗ്നിപര്‍വ്വതം


സ്വാശ്രയ മെഡിക്കല്‍ -എഞ്ചിനിയറിംഗ് പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും മാനേജ്മെന്‍റുകളും തമ്മിലുള്ള വടം വലി തുടരുന്നു .50 : 50 അനുപാതത്തില്‍ സീറ്റുകള്‍ വിഭജിക്കാമെന്നാണ് സര്‍ക്കാര്‍ പക്ഷം . പക്ഷെ മറുകക്ഷികള്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല .വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലും . വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം അക്രമത്തില്‍ കലാശിക്കുന്നു ........... എല്ലാവരും ചോദിക്കുന്നു - എന്താണൊരു പോംവഴി ?

പുതിയ വാര്‍ത്ത :-

സ്വന്തം നിലയില്‍ മുഴുവന്‍ സീറ്റിലേക്കും പ്രവേശനം നടത്തും ,3 . 5 ലക്ഷം രൂപ ഓരോ സീറ്റിനും -മാനേജ്മെന്‍റ് അസ്സോസ്സിയേഷനുകള്‍

30-06-2011 : സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 50 % പി .ജി . സീറ്റുകളില്‍ സംസ്ഥാന സര്‍ക്കാരിന് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാമെന്നു ഹൈക്കോടതി വിധി. 50 % സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരെ ക്രിസ്ത്യന്‍ മാനേജ്മെന്‍റുകളും പരിയാരം ഭരണ സമിതിയും സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ് . ടി സീറ്റുകളില്‍ മാനേജ്മെന്റുകള്‍ സ്വന്തം നിലയില്‍ പ്രവേശനം നല്‍കിയ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ