2011, ജൂൺ 18, ശനിയാഴ്‌ച

നൂറ്റിയേഴു വയസുകാരി രണ്ട് വര്‍ഷമായി പശുത്തൊഴുത്തില്‍



നൂറ്റിയേഴ് വയസ്സുള്ള വൃദ്ധയെ മക്കള്‍ പശുത്തൊഴുത്തില്‍ ഉപേക്ഷിച്ചു . തൊട്ടടുത്തുള്ള വീട്ടില്‍ മക്കള്‍ സസുഖം വാഴുന്നു . തൊഴുത്തിലെ ദുര്‍ഗന്ധവും ഇരുട്ടും പ്രാണി ശല്യവുമെല്ലാം സഹിച്ചു മാറ് മറയ്ക്കാന്‍ ഒരു കീറച്ചാക്ക് പോലുമില്ലാതെ പാവം വല്യമ്മ രണ്ടു വര്‍ഷമായി നരകയാതന അനുഭവിക്കുന്നു. സഹതപിക്കാന്‍ പശുക്കളും കൊച്ചുമക്കളെ പോലെ സ്നേഹിക്കാന്‍ കിടാങ്ങളും ഉണ്ടെന്നതില്‍ ആയമ്മ ആശ്വസിക്കുന്നുണ്ടാവും.മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വിവരമറിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ തൊഴുത്തില്‍ പോലും കിടക്കേണ്ട എന്നു പറഞ്ഞു മരുമകള്‍ അമ്മയെ വലിച്ചു പുറത്തിടുന്നു . നാട്ടുകാരുടെ എതിര്‍പ്പ് മൂലം അതു നടന്നില്ലെന്ന് മാത്രം.

എനിക്ക് പറയാനുള്ളത് :-

മക്കളെ പത്തു മാസം വയറ്റില്‍ ചുമന്നു, നൊന്തു പെറ്റ്, ഇല്ലായ്മകള്‍ അറിയിക്കാതെ വളര്‍ത്തി വലുതാക്കി എന്നതാണോ വല്യമ്മ ചെയ്ത തെറ്റ് . പൊറുക്കാനാവാത്ത തെറ്റ് ചെയ്യുന്നവരേ ഒരു നിമിഷം -നിങ്ങള്‍ക്കും മക്കളുണ്ട്, അവര്‍ക്ക് വേണ്ടി നിങ്ങളുടെ ആരോഗ്യവും സമ്പത്തും ഉഴിഞ്ഞു വെച്ചിരിക്കുന്നു. നിങ്ങളെക്കൊണ്ടുള്ള ആവശ്യം കഴിയുമ്പോള്‍,നിങ്ങള്‍ക്ക് പ്രായമാകുമ്പോള്‍ മക്കള്‍ തുടലില്‍ കെട്ടി നിങ്ങളെ പട്ടിക്കൂട്ടില്‍ പാര്‍പ്പിക്കാതിരിക്കട്ടെ ..... ശപിക്കാന്‍ അമ്മയ്ക്കാവില്ല , പക്ഷെ ശിക്ഷിക്കാന്‍ ഈശ്വരനാകും . (മേല്‍ ചിത്രത്തില്‍ കാണുന്ന പശുക്കിടാവിന്‍റെ കണ്ണിലെ അലിവെങ്കിലും മനുഷ്യ ജീവിക്ക് വേണ്ടതല്ലേ )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ