2011, ജൂൺ 25, ശനിയാഴ്‌ച

മുദ്രാവാക്യം


"ബിവറേജസേ, മൂരാച്ചി നിന്നെപ്പിന്നെ കണ്ടോളാം .............. നിന്നെപ്പിന്നെക്കണ്ടോളാം..........."

"പൊരിവെയിലത്തും പെരുമഴയത്തും
ക്യൂവില്‍ നിന്ന് തളര്‍ന്നല്ലോ "


( .റ്റി .എം . ബാറില്‍ സ്റ്റോക്ക് തീരുന്നത് വരെ മാത്രം )

' കുടി 'പ്പള്ളിക്കൂടം











വാഹനങ്ങള്‍ പരമാവധി വേഗം കുറച്ചു പോവുക .'കുടി' പ്പള്ളിക്കൂടം അരികെ ! 'കുട്ടികള്‍ക്ക്' ശല്യം ഉണ്ടാക്കരുത് !

കുടിയന്‍സ് മാഹാത്മ്യം





വാര്‍ത്ത : ഇന്ധന വില കൂടും , മദ്യവില കൂടില്ല !

കുടിയന്‍സ് : സര്‍ക്കാരിനെ തീറ്റിപ്പോറ്റുന്നതാരാ, ഞങ്ങളാ .
അതായത് ഒരു പരസ്പര സഹായ സഹകരണ സംഘം.
രണ്ടു കൂട്ടരും നന്ദിയുള്ളവരാ, കേട്ടോ

സ്വാശ്രയം : പുകയുന്ന അഗ്നിപര്‍വ്വതം


സ്വാശ്രയ മെഡിക്കല്‍ -എഞ്ചിനിയറിംഗ് പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും മാനേജ്മെന്‍റുകളും തമ്മിലുള്ള വടം വലി തുടരുന്നു .50 : 50 അനുപാതത്തില്‍ സീറ്റുകള്‍ വിഭജിക്കാമെന്നാണ് സര്‍ക്കാര്‍ പക്ഷം . പക്ഷെ മറുകക്ഷികള്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല .വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലും . വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം അക്രമത്തില്‍ കലാശിക്കുന്നു ........... എല്ലാവരും ചോദിക്കുന്നു - എന്താണൊരു പോംവഴി ?

പുതിയ വാര്‍ത്ത :-

സ്വന്തം നിലയില്‍ മുഴുവന്‍ സീറ്റിലേക്കും പ്രവേശനം നടത്തും ,3 . 5 ലക്ഷം രൂപ ഓരോ സീറ്റിനും -മാനേജ്മെന്‍റ് അസ്സോസ്സിയേഷനുകള്‍

30-06-2011 : സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 50 % പി .ജി . സീറ്റുകളില്‍ സംസ്ഥാന സര്‍ക്കാരിന് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാമെന്നു ഹൈക്കോടതി വിധി. 50 % സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരെ ക്രിസ്ത്യന്‍ മാനേജ്മെന്‍റുകളും പരിയാരം ഭരണ സമിതിയും സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ് . ടി സീറ്റുകളില്‍ മാനേജ്മെന്റുകള്‍ സ്വന്തം നിലയില്‍ പ്രവേശനം നല്‍കിയ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍


വിലകൂട്ടുമ്പോള്‍ ഇന്ധനം നിറയ്ക്കുന്നവര്‍ .














പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു . കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സ്വകാര്യ ബസ്‌ സമരം പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു . പ്രതിപക്ഷ പാര്‍ട്ടികള്‍ ഹര്‍ത്താലിനൊരുങ്ങുന്നു . ആകെപ്പാടെ ഒരു ഉത്സവ പ്രതീതി .എന്ത് വന്നാലും ജനത്തിന്‍റെ നെഞ്ചത്തോട്ട്. രാഷ്ട്രീയക്കാരല്ലാത്തവരെ ഹാ നിങ്ങള്‍ക്ക് ദുരിതം !

2011, ജൂൺ 24, വെള്ളിയാഴ്‌ച

സിലണ്ടര്‍ ഭൂതം വീണ്ടും !




മാധ്യമ പ്രവര്‍ത്തകന്‍ :സാധാരണക്കാര്‍ക്കിടയില്‍ തീ കൊളുത്തിയുള്ള ആത്മഹത്യകള്‍ കൂടി വരികയാണല്ലോ?
കേന്ദ്ര ധന മന്ത്രി : അതിനു തടയിടാനല്ലേ ഇടയ്ക്കിടെ ഞങ്ങള്‍ ഇന്ധന വില കൂട്ടുന്നത്‌ !!!



വാര്‍ത്ത -

കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില വീണ്ടും കൂട്ടി . പാചകവാതക സിലണ്ടറിനു 50 രൂപയും ഡീസല്‍ ലിറ്ററിന് 3 രൂപയും മണ്ണെണ്ണയ്ക്ക് ലിറ്ററിന് 2 രൂപയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത് .

സ്ത്രീകളുടെ ക്ഷമ പരീക്ഷിക്കപ്പെടുമ്പോള്‍













































ചിത്രങ്ങള്‍ക്ക് കടപ്പാട് : ചങ്ങതിമാരോട്

2011, ജൂൺ 23, വ്യാഴാഴ്‌ച

കൊച്ചി സ്മാര്‍ട്ടാകുന്നു


കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യ ഘട്ടം ഒക്ടോബറില്‍ തുടങ്ങി ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ തിരുവനന്തപുരത്ത് മുഖ്യ മന്ത്രിയുടെ രക്ഷാധികാരിത്ത്വത്തില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു .250 ഏക്കറില്‍ ബഹു സേവന സെസ്സായിട്ടാണ് പദ്ധതി തുടങ്ങുന്നത് .ബാങ്കിംഗ് , മീഡിയ, ഗവേഷണം തുടങ്ങി . റ്റി .ഇതര വ്യവസായങ്ങളും ഇതോടെ തുടങ്ങാന്‍ സാധിക്കും .ടീ കോം കമ്പനിയാണ് സ്പോണ്‍സര്‍മാര്‍.

ലോക്പാല്‍ വെള്ളം ചേര്‍ക്കാതെ വിപണിയിലെത്തുമോ ?





രാജ്യത്തെ
ഭരണ-നീതിനിര്‍വഹണ വ്യവസ്ഥിതിയ്ക്ക് മുകളില്‍ അവയുടെ മേല്‍ നിയന്ത്രണാധികാരമുള്ളതും രാഷ്ട്രീയ -ഉദ്യോഗസ്ഥ തലങ്ങളിലെ അഴിമതി തടയാന്‍ ചുമതലപ്പെട്ടതുമായ ഉന്നത സമിതിയാണ് ജനലോക്പാല്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് .പ്രധാനമന്ത്രിയും സുപ്രീം കോടതിയും പോലും അഴിമതിവിരുദ്ധനിയമത്തിന്‍റെ പരിധിയില്‍ വരണമെന്നാണ് ലോക്പാല്‍ ബില്ലിന്‍റെ സൂത്രധാരനായ ഗാന്ധിയന്‍ അണ്ണാ ഹസാരെയുള്‍പ്പെടുന്ന പൌസമൂഹ പ്രതിനിധികളുടെ പ്രധാന ആവശ്യം .എന്നാല്‍ ഭരണഘടനയ്ക്കും നിയന്ത്രണങ്ങള്‍ക്കും അതീതമായ ലോക്പാല്‍ നിലവില്‍ വന്നാല്‍ അതു സമാന്തര ഭരണ -നീതി നിര്‍വഹണ സംവിധാനമാകുമെന്നാണ് സര്‍ക്കാര്‍ പ്രതിനിധികളുടെ മറുവാദം.

പൊതു ജനത്തിനു കടിപിടിയിലൊന്നും ഒട്ടും താല്പര്യമില്ല . ഒന്ന് മാത്രം , അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുര്‍വിനയോഗവും പൂര്‍ണമായും തടയണം .അതു പക്ഷെ , രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടുകൊണ്ടാവരുത് . പുതിയ തരം അടിയന്തരാവസ്ഥക്ക്‌ മാത്രമേ ഇത്തരം നിയന്ത്രണങ്ങള്‍ കാരണമാകൂ .ദേശവ്യാപകമായ സംവാദങ്ങളും ചര്‍ച്ചകളും വഴി സമവായത്തിലെത്താന്‍ നമുക്ക് സാധിക്കട്ടെ .


2011, ജൂണ്‍ 24

ശക്തമായ അഴിമതിവിരുദ്ധ നിയമത്തിനു രൂപം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനു ഈ ആഗസ്റ്റ്‌ 15ന് മുമ്പ് സാധിച്ചില്ലെങ്കില്‍ പിറ്റേന്ന് മുതല്‍ നിരാഹാരമെന്ന് അണ്ണാ ഹസാരെ

ജൂലൈ 1 : പ്രധാനമന്ത്രിയും ലോക്പാല്‍ പരിധിയില്‍ വരുന്നതിനോട് യോജിക്കുന്നെന്നും എന്നാല്‍ നീതിന്യായ വ്യവസ്ഥിതി സ്വതന്ത്രമായിരിക്കണമെന്നും മന്‍മോഹന്‍ സിംഗ് .

2011, ജൂൺ 21, ചൊവ്വാഴ്ച

മൂലമറ്റം പവര്‍ ഹൌസില്‍ പൊട്ടിത്തെറി : 2 എന്‍ജിനിയര്‍മാര്‍ക്ക് ഗുരുതരമായ പൊള്ളല്‍






മൂലമറ്റം പവര്‍ ഹൌസിലെ ജനറേറ്റിംഗ് സിസ്റ്റത്തിലെ കണ്‍ട്രോള്‍ പാനല്‍ പൊട്ടിത്തെറിച്ചു.യുവ വനിതാ അസിസ്റ്റന്‍റ് എന്‍ജിനിയര്‍ മെറിന്‍ ഐസക്കിനും സബ് എന്‍ജിനിയര്‍ കെ .എസ് . പ്രഭയ്ക്കും ഗുരുതരമായ പൊള്ളലേറ്റു.

അപകടകാരണം കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട അന്വേഷണകമ്മീഷന്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി .


ജൂണ്‍ 25 :മെറിന്‍ ഐസക്‌ ഇന്ന് രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു . സംസ്കാരം നാളെ .

ജൂണ്‍ 29: സബ് എന്‍ജിനിയര്‍ കെ .എസ് . പ്രഭയും മരിച്ചു .

മരിച്ചവരുടെ കുടുംബത്തിനു 2 ലക്ഷം രൂപ വീതം സര്‍ക്കാര്‍ സഹായം .

കനിമൊഴിക്ക് ജാമ്യം കിട്ടാക്കനി




















2
ജി സ്പെക്ട്രം അഴിമതിക്കേസില്‍ രാജ്യസഭാ എം .പി. ആയ കനിമൊഴിക്കും കെ .ടി .വി യുടെ എം .ഡി . ശരത് കുമാറിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചു . തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം .കരുണാനിധിയുടെ മകളും എഴുത്തുകാരിയുമാണ് കനിമൊഴി . കേന്ദ്ര ടെലികോം മന്ത്രി . രാജയും വ്യവസായ പ്രമുഖരും ഉള്‍പ്പെടെയുള്ള പ്രതികള്‍ കനിമൊഴിയോടൊപ്പം ഇപ്പോള്‍ തീഹാര്‍ ജയിലിലാണ്. മെയ്‌ 20 ന് വിചാരണക്കോടതി ജാമ്യാപേക്ഷ തള്ളിയപ്പോഴാണ് ഇവര്‍ ജയിലിലായത് . അഴിമതിക്കഥകളിലെ കോടിക്കണക്കില്‍ ചേര്‍ക്കപ്പെട്ട പൂജ്യങ്ങളുടെ ആധിക്യം കോടതിയെപ്പോലും അമ്പരപ്പിച്ചു.

സാധാരണക്കാരന്‍റെ അഭിപ്രായം :

പൂജ്യം കണ്ടുപിടിച്ചത് ഭാരതീയരായതിനാല്‍ അതിനു വംശനാശ ഭീഷണി വരാതെ നോക്കേണ്ടത് നമ്മുടെ കടമയല്ലേ . അതുകൊണ്ട് ഭാരതീയരെ ലോകത്തിനു മുമ്പില്‍ നാണം കേടുത്താതിരിക്കാനാണ് 'പഴ'മൊഴിയും(കനി=പഴം) കൂട്ടരും അഹോരാത്രം യത്നിച്ച് ഒന്നിന് ശേഷമുള്ള പൂജ്യങ്ങള്‍ എണ്ണാനാവാത്തവിധം പെരുക്കിയത് .ഇവരെ എങ്ങനെ ആദരിക്കും നമ്മള്‍ ; പൊന്നാട അണിയിച്ചോ ഫോട്ടോയില്‍ പൂമാല ചാര്‍ത്തിയോ ? നിങ്ങള്‍ തീരുമാനിക്കൂ ...........

ചോദ്യം : മേല്‍ പടത്തിലെ പൂജ്യങ്ങള്‍ എണ്ണിക്കഴിഞ്ഞോ? ഇല്ലെങ്കില്‍ ആ സംഖ്യ എത്രയെന്നു കേട്ടോളൂ - പതിനേഴു ലക്ഷത്തി അറുപതിനായിരം കോടി രൂപാ !!!
രാജ്യത്തിനുണ്ടായ നഷ്ടം , ഈ ഇടപാടില്‍ മാത്രം ........

സമ്പത്ത് കസ്റ്റഡി മരണം : മൂന്ന് പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്





പുത്തൂര്‍ ഷീല വധക്കേസിലെ പ്രതിയായ സമ്പത്തിന്‍റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് രണ്ട് എസ് . .മാരുള്‍പ്പെടെ 3 പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു .

2011, ജൂൺ 19, ഞായറാഴ്‌ച

സ്നേഹപൂര്‍വ്വം അച്ഛന്


കലര്‍പ്പില്ലാത്തതാണ് അമ്മയുടെ സ്നേഹമെങ്കില്‍ അളവില്ലാത്തതാണ് അച്ഛന്‍റെ സ്നേഹം . കുഞ്ഞായിരിക്കുമ്പോള്‍ അച്ഛന്‍റെ ലാളനങ്ങള്‍, കൌമാരത്തില്‍ ശാസനങ്ങള്‍ , യൌവ്വനത്തില്‍ പിന്തുണ എല്ലാം എന്‍റെ വ്യക്തിത്വ വികസനത്തില്‍ നിര്‍ണായകമായിരുന്നു . ജീവിതത്തിന്‍റെ കനല്‍ വഴികളില്‍ കരുത്തും തണലുമായത് അച്ഛനായിരുന്നു .നന്ദി; ജീവിതക്കടലിന്‍റെ ആഴവും പരപ്പും ചുഴികളും പഠിപ്പിച്ചതിന് , എന്നെ ഞാനാക്കിയതിന്.

വായന മരിക്കില്ല; ഒരിക്കലും












വായനാ
ദിനാശംസകള്‍ ..........


എല്ലാദിവസവും പുസ്തകങ്ങള്‍ വായിക്കുന്നവരെ സംബന്ധിച്ച് ദിനത്തിന് പ്രത്യേകതയുണ്ടോ എന്നു നിങ്ങള്‍ ചോദിച്ചേക്കാം .തീര്‍ച്ചയായും ഉണ്ട് .സമയവും സാഹചര്യവും ഉണ്ടായിട്ടും ദിനപ്പത്രം പോലും മറിച്ച് നോക്കാത്ത എത്രയോ പേരെ നമ്മള്‍ കാണുന്നു .പുസ്തകം മറിച്ച് നോക്കാത്തവര്‍ അറിവില്‍ 'മരിച്ചു' പോയവരാണ്.അവരെ അറിവില്‍ ജീവിപ്പിക്കാന്‍ വായനാദിനാചരണ സന്ദേശം ഉതകുമെങ്കില്‍ എത്രയോ നല്ലതാണ് ; പതിനായിരം പുസ്തകങ്ങള്‍ തനിച്ചിരുന്നു വായിച്ചു തള്ളുന്നതിലും വലിയ പുണ്യമാണ് .

കെ .എല്‍ .മോഹന വര്‍മയുടെ നേതൃത്വത്തില്‍ അക്ഷരസ്നേഹികള്‍ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ വായനാ ദിനാചരണം നടത്തിയത് തികച്ചും ഹൃദ്യമായി.തിരക്കിന്‍റെ ലോകത്ത് വായിക്കാന്‍ ആര്‍ക്കും നേരമില്ല .എന്നാല്‍ ട്രെയിനും ബസും കാത്തിരിക്കുമ്പോഴും അവയില്‍ യാത്ര ചെയ്യുമ്പോഴും 'നേരം കൊല്ലാന്‍ ' മാസികയോ അന്തിപ്പത്രമോ ഉപാധിയായി തെരെഞ്ഞെടുക്കാത്തവര്‍ തുലോം വിരളം.ഈയൊരു വായനാസാധ്യത പരമാവധി ഉപയോഗപ്പെടുത്തുന്നത് കാലോചിതമാകുമെന്ന ചിന്ത വേറിട്ടതായി .


കുഞ്ഞുണ്ണി മാഷ്‌ എല്ലാവര്‍ക്കുമായി സൂക്ഷിച്ച അക്ഷര മിഠായി വിതരണം ചെയ്തു കൊണ്ട് നമുക്ക് ദിനത്തിന്‍റെ സന്തോഷം പങ്കുവെക്കാം-

"വായിച്ചാല്‍ വളരും ,
വായിച്ചില്ലെങ്കില്‍ വളയും "

തീച്ചുംബനം















"രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നു"
- ത് ഒക്ടോവിയോ പാസ്സിന്‍റെ നിരീക്ഷണം . കാനഡയിലെ വാന്‍കൂവറിലുള്ള സ്കോട്ട് ജോണ്‍സിനും അലെക്സാന്ദ്ര തോമസിനും വേണ്ടി ലോകം വഴിമാറിയപ്പോള്‍ ചുംബനത്തിന്‍റെ ശക്തി എല്ലാവരും തിരിച്ചറിയുന്നു . അപ്രതീക്ഷിതമായി ഒരു ' ഫ്രഞ്ച് കിസ്സ്‌' ലഭിച്ചത് പോലെ തരിച്ചു നില്‍ക്കുന്നു .

ഐസ് ഹോക്കി മത്സരത്തില്‍ സ്വന്തം ടീം തോറ്റപ്പോള്‍ അക്രമാസക്തരായ ആരാധകര്‍ അക്രമം അഴിച്ചു വിട്ടു . അവരെ തുരത്താന്‍ പോലീസ് നടപടി തുടങ്ങി . ഭയന്നോടിയ ഒരു ഫോട്ടോഗ്രാഫറുടെ ക്യാമറയില്‍
പോലീസിനും അക്രമികള്‍ക്കും ഉയരുന്ന തീയ്ക്കുമിടയില്‍ പരിസരം മറന്ന് നടുറോഡില്‍ പരസ്പരം പുണര്‍ന്നു കിടക്കുന്ന രണ്ട് കമിതാക്കള്‍ പതിഞ്ഞു .ഒരു സ്നാപ് ഷോട്ട് കൊണ്ട് അവര്‍ ലോക പ്രശസ്തരുമായി . റോഡില്‍ വീണു പോയ തന്‍റെ കാമുകിയെ ആശ്വസിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് കാമുകന്‍ പറഞ്ഞെങ്കിലും ആരും അതത്ര കാര്യമായി എടുത്തിട്ടില്ല. പുതിയ കാലത്തിന്‍റെ ലൈല -മജ്നു ,റോമിയോ -ജൂലിയറ്റുമാരായി അവര്‍ എടുത്തുയര്‍ത്തപ്പെട്ടു കഴിഞ്ഞു .

മൂന്നാര്‍ 'പൂച്ച ' കളിലെ പുലിയെ വി .എസ് . തള്ളിപ്പറഞ്ഞു
























മൂന്നാര്‍
ഭൂമി കൈയ്യേറ്റമൊഴിപ്പിക്കല്‍ ദൌത്യ സംഘത്തലവന്‍ സുരേഷ്കുമാറിനെ മുന്‍ മുഖ്യ മന്ത്രി വി .എസ് . അച്ചുതാനന്ദന്‍ തള്ളിപ്പറഞ്ഞതായി വാര്‍ത്ത .രവീന്ദ്രന്‍ പട്ടയങ്ങളുടെ പേരില്‍ പാര്‍ട്ടി ഓഫീസുകള്‍ ഒഴിപ്പിക്കാന്‍ ശ്രമിച്ചു എന്നും അയാളെ ചുമതലപ്പെടുത്താത്ത കാര്യങ്ങള്‍ ചെയ്തു വിവാദമുണ്ടാക്കിയതിനാലാണ് മൂന്നാര്‍ ദൌത്യം പരാജയപ്പെട്ടതെന്നും ആയിരുന്നു സുരേഷ് കുമാറിന്‍റെ പേരെടുത്തു പറയാതെയുള്ള വിമര്‍ശനം . മാധ്യമങ്ങളില്‍ ഇക്കാര്യം ചൂടുള്ള വാര്‍ത്ത ആയതോടെ വി. എസ് . ഇത് നിഷേധിച്ചു .മാധ്യമങ്ങളുടെ ഭാവനയാണിതെന്നു അദ്ദേഹം പ്രസ്താവിച്ചു.എന്തായാലും പൂച്ചകള്‍ക്കോ യജമാനനോ എലികളെ പിടിക്കാനായില്ലെന്നത് നഗ്നസത്യം .

2011, ജൂൺ 18, ശനിയാഴ്‌ച

വാര്‍ത്ത : ഗാന്ധിജിയുടെ കണ്ണട കാണാതായി


ആപ്പിള്‍ തിന്നവര്‍ ആപ്പില്‍







ഫ്ലാറ്റുകള്‍ നിര്‍മിച്ചു നല്‍കാമെന്ന ഉറപ്പില്‍ ഇടപാടുകാരെ വഞ്ചിച്ച് കോടികള്‍ തട്ടിയെടുത്തു മുങ്ങിയ ആപ്പിള്‍ എ ഡേ പ്രോപര്‍ട്ടീസ് ഉടമകളായ സാജു കടവിലാനും രാജീവ്‌ കുമാര്‍ ചെറുവാരയും കാഞ്ഞിരപ്പള്ളി കോടതിയില്‍ കീഴങ്ങി.ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു . ടി ഇടപാടുമായി ബന്ധപ്പെട്ട് നൂറ്റിയറുപതു കേസുകളാണ് ഇവര്‍ക്കെതിരെ നിലവിലുള്ളത് .കൊച്ചി പാലാരിവട്ടം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് .

ഇത്തിക്കണ്ണി സ്പീക്കിംഗ്:-

കേരളം
കണ്ടത്തില്‍ വെച്ചേറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പിന്‍റെ റെക്കോര്‍ഡ്‌ കോടികള്‍ക്കൊപ്പം ചുളുവില്‍ ചുള്ളന്മാര്‍ തട്ടിയെടുത്തിരിക്കുന്നു ! ഈ തല തിരിഞ്ഞ ആശയം ഉദിച്ച തലമണ്ട അപാരം. ചെറിയ ആപ്പിള്‍ പോര , മുഴുത്ത ചക്ക തലയില്‍ വീഴാതെ ഇങ്ങനൊന്നും ചിന്തിക്കാന്‍ പറ്റില്ല . സ്വന്തമായൊരു കൂരയെന്ന സ്വപ്ന സാക്ഷാത്കാരത്തിനായി സമ്പാദ്യം മുഴുവന്‍ നിങ്ങളെ ഏല്പ്പിച്ചവരുടെ കണ്ണീരിന്‍റെ വില നയാപ്പൈസ വ്യത്യാസമില്ലാതെ കൃത്യമായി നിങ്ങള്‍ക്ക് കിട്ടുമാറാകട്ടെ .

അപ്പിള്‍ കഷണം :

കൊച്ചിയിലെ ' കടവിലാന്‍ & ചെറുവാര ' ഫ്രൂട്ട് സ്റ്റാളില്‍ നിന്നും ആപ്പിള്‍ വാങ്ങി കഴിച്ചവര്‍ക്ക് തലചുറ്റലും ഛര്‍ദ്ദിയും, ചിലരുടെ തൊണ്ടയില്‍ ആപ്പിള്‍ കഷണം കുടുങ്ങി .

കമന്‍റ്:ദൈവാധീനം , അത്രേ സംഭവിച്ചുള്ളല്ലോ !





നൂറ്റിയേഴു വയസുകാരി രണ്ട് വര്‍ഷമായി പശുത്തൊഴുത്തില്‍



നൂറ്റിയേഴ് വയസ്സുള്ള വൃദ്ധയെ മക്കള്‍ പശുത്തൊഴുത്തില്‍ ഉപേക്ഷിച്ചു . തൊട്ടടുത്തുള്ള വീട്ടില്‍ മക്കള്‍ സസുഖം വാഴുന്നു . തൊഴുത്തിലെ ദുര്‍ഗന്ധവും ഇരുട്ടും പ്രാണി ശല്യവുമെല്ലാം സഹിച്ചു മാറ് മറയ്ക്കാന്‍ ഒരു കീറച്ചാക്ക് പോലുമില്ലാതെ പാവം വല്യമ്മ രണ്ടു വര്‍ഷമായി നരകയാതന അനുഭവിക്കുന്നു. സഹതപിക്കാന്‍ പശുക്കളും കൊച്ചുമക്കളെ പോലെ സ്നേഹിക്കാന്‍ കിടാങ്ങളും ഉണ്ടെന്നതില്‍ ആയമ്മ ആശ്വസിക്കുന്നുണ്ടാവും.മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വിവരമറിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ തൊഴുത്തില്‍ പോലും കിടക്കേണ്ട എന്നു പറഞ്ഞു മരുമകള്‍ അമ്മയെ വലിച്ചു പുറത്തിടുന്നു . നാട്ടുകാരുടെ എതിര്‍പ്പ് മൂലം അതു നടന്നില്ലെന്ന് മാത്രം.

എനിക്ക് പറയാനുള്ളത് :-

മക്കളെ പത്തു മാസം വയറ്റില്‍ ചുമന്നു, നൊന്തു പെറ്റ്, ഇല്ലായ്മകള്‍ അറിയിക്കാതെ വളര്‍ത്തി വലുതാക്കി എന്നതാണോ വല്യമ്മ ചെയ്ത തെറ്റ് . പൊറുക്കാനാവാത്ത തെറ്റ് ചെയ്യുന്നവരേ ഒരു നിമിഷം -നിങ്ങള്‍ക്കും മക്കളുണ്ട്, അവര്‍ക്ക് വേണ്ടി നിങ്ങളുടെ ആരോഗ്യവും സമ്പത്തും ഉഴിഞ്ഞു വെച്ചിരിക്കുന്നു. നിങ്ങളെക്കൊണ്ടുള്ള ആവശ്യം കഴിയുമ്പോള്‍,നിങ്ങള്‍ക്ക് പ്രായമാകുമ്പോള്‍ മക്കള്‍ തുടലില്‍ കെട്ടി നിങ്ങളെ പട്ടിക്കൂട്ടില്‍ പാര്‍പ്പിക്കാതിരിക്കട്ടെ ..... ശപിക്കാന്‍ അമ്മയ്ക്കാവില്ല , പക്ഷെ ശിക്ഷിക്കാന്‍ ഈശ്വരനാകും . (മേല്‍ ചിത്രത്തില്‍ കാണുന്ന പശുക്കിടാവിന്‍റെ കണ്ണിലെ അലിവെങ്കിലും മനുഷ്യ ജീവിക്ക് വേണ്ടതല്ലേ )

2011, ജൂൺ 16, വ്യാഴാഴ്‌ച

ലോറി മോഷണം : ബിരുദ വിദ്യാര്‍ത്ഥി അറസ്റ്റില്‍






തൃശ്ശൂര്‍


തൃശ്ശൂര്‍ നഗരത്തില്‍ നിന്നും രണ്ടു മാസത്തിനിടെ മൂന്നു ലോറികള്‍ മോഷ്ടിച്ച ബിരുദ വിദ്യാര്‍ത്ഥി അറസ്റ്റിലായി .കടബാധ്യതകള്‍ തീര്‍ക്കാനും ആഡംബര ജീവിതം നയിക്കാനുമാണ്‌ കക്ഷി വേലത്തരം ഒപ്പിച്ചതെന്നാണ് പോലീസ് ഭാഷ്യം.തിരുച്ചിറപ്പള്ളിയിലെ സ്പെയര്‍ പാര്‍ട്സ് മാര്‍ക്കറ്റില്‍ ലോറികള്‍ എത്തിച്ചു പൊളിച്ചു വില്‍ക്കുകയായിരുന്നു .


ഇത്തിക്കണ്ണി കണ്ണ് തള്ളി മൊഴിഞ്ഞത് :-

ബഹു കേമമായി കുട്ടാ ...... നീ മിടുക്കനാ ..... നന്നായി വരും .........
"ഉള്ളത് കൊണ്ട് ഓണം പോലെ" എന്ന പഴഞ്ചൊല്ല് മലയാളികള്‍ മറന്നു തുടങ്ങി . പകരം ദാ ഈ പഴഞ്ചൊല്ല് അക്ഷരം പ്രതി പാലിക്കുകയാണ് - "കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്ത് ".